വിക്ടേഴ്സില്‍ തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം - ലൈവ് വിത്ത് ലെസ്സന്‍സ് |
വിക്ടേഴ്സ് ചാനലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വിത്ത് ലെസ്സന്‍സ് തത്സമയ ഫോണ്‍ ഇന്‍ സംശയ നിവാരണ പരിപാടി ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴ് വരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ആറു മുതല്‍ 18004259877 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് സംശയ നിവാരണം നടത്താം.victersquestions@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം. സംശയങ്ങള്‍ അയയ്ക്കുന്നവരുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്താം. അതത് ദിവസം രാത്രി പത്ത് മുതല്‍ പതിനൊന്നുവരെയും അടുത്ത ദിവസം രാവിലെ ആറ് മുതല്‍ ഏഴ് വരെയും പുനഃസംപ്രേഷണം ചെയ്യും.
|
Sunday 8 March 2015
Wednesday 4 March 2015
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും |
ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9-ന് ആരംഭിച്ച് 23-ന് അവസാനിക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 31-ന് ആരംഭിക്കും ഏപ്രില്‍ 13-ന് ക്യാമ്പ് സമാപിക്കും. പരീക്ഷാഫലം ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ബിശ്വാസ് മേത്ത, ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, പരീക്ഷാ ഭവന് സെക്രട്ടറി എം.ഐ.സുകുമാരന്‍, ജോയിന്റ് കമ്മീഷണര്‍ എന്‍.ഐ.തങ്കമണി അദ്ധ്യാപക സംഘടനകളുടെ നേതാക്കളായ പി.ഹരിഗോവിന്ദന്, എ.കെ.സൈനുദ്ദീന്‍, എം.സലാഹുദ്ദീന്, എ.മുഹമ്മദ്, എന്‍.ശ്രീകുമാര്‍, തിലകരാജ്, ഇന്ദുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
|
SSLC - Live with Lessonsവിക്ടേഴ്സില്‍ തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാം |
അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യം മെച്ചപ്പടുത്താന്‍ ശ്രമിക്കും: അസാപ്പ് ജില്ലാ സമിതി യോഗം |
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്പ്) നടപ്പാക്കുന്ന ജില്ലയിലെ 80 ഓളം വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ജപ്രതിനിധികള്‍ മുഖേന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയാണ് അസാപ്പ്. ജില്ലയിലെ പത്തോളം എയ്ഡഡ് - സര്‍ക്കാര്‍ കോളേജുകളിലും 70 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുമാണ് അസാപ്പ് നടപ്പാക്കുന്നത്. അടിസ്ഥാന സൌകര്യക്കുറവും കംപ്യൂട്ടറുകളുടെ ദൌര്‍ലഭ്യവുമാണ് മുഖ്യമായും അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ഒരു സ്കൂളില്‍ നിന്ന് പരമാവധി 25 മുതല്‍ 35 പേരടങ്ങുന്ന ബാച്ചിനെയൊണ് പരിശീലത്തിനു തിരഞ്ഞെടുക്കുന്നത്. ഇതില്‍ എ.പി.എല്‍., ജനറല്‍ വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീതം ഫീസിളവ് നല്കാന് യോഗം തീരുമാനിച്ചു. 2012-13 വര്‍ഷത്തില്‍ ആരംഭിച്ച പരിപാടി പ്ളസ് വണ്‍ മുതലുളള കുട്ടികളെയാണ് കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷം ജില്ലയിലെ 2137 കുട്ടികള്‍ക്കാണ് അസാപ്പില്‍ പ്രവേശം ലഭിച്ചിരിക്കുന്നത്. ജില്ലാ പ്രോഗ്രാം മാനേജര്‍ സെന്തില്‍ കുമാര്‍, അസാപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, കോ-ഓഡിറ്റേര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
|
എന്‍.ടി.എസ്. പരീക്ഷാഫലം |
സംസ്ഥാനതല എന്‍.ടി.എസ്. പരീക്ഷാഫലം പ്രഖ്യാപിച്ചു. വെബ്സൈറ്റ്:http://www.scert.kerala.gov.in/images/2015/press%20release.pdf
|
ഓണ്‍ലൈനായി വിവരം നല്‍കണം |
എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്കൂളുകളില്‍നിന്ന് http://www.keralapareekshabhavan.in/ വഴി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. ഓരോ വിഭാഗത്തിലും അപ്ലോഡ് ചെയ്ത ഗ്രേസ് മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രന്റൗട്ടും സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 12 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. എന്നാല്‍ സ്പോര്‍ട്സ് ഗെയിംസ് ഇനങ്ങളിലേത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത് അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദാംശം http://www.keralapareekshabhavan.in/ ല്‍ ലഭിക്കും.
|
Tuesday 3 March 2015
സൂര്യാഘാതം
മുന്‍കരുതല്‍ സ്വീകരിക്കണം
സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം(Sunburn). കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. അമിതചൂടിത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസ്സായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെവരും. തലച്ചോർ,കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെ കഴിയുന്നതുമൂലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടും സൂര്യാഘാതം സംഭവിക്കാം. അമിത ചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം. സൂര്യാഘാത ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ലഘുലേഖ ചുവടെ. ആയതിന്റെ പകര്‍പ്പ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നടപടികള്‍ എല്ലാ പ്രധാനാദ്ധ്യാപകരും സ്വീകരിക്കണം.
Incentive to Girls for Secondary Education 2014-15
പട്ടികജാതി / പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കായി 2008 -09 വര്‍ഷം മുതല്‍ ഭാരതസര്‍ക്കാര്‍ Incentive to Girls for Secondary Education എന്ന സ്കോളര്‍ഷിപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2014-15 അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ / എയിഡഡ് സ്കൂളുകളില്‍ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നതും 31/3/2014 ല്‍ 16 വയസ്സ് തികയാത്തവരും അവിവാഹിതകളുമായ പെണ്‍കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷം അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥിനിയുടെയും പേരില്‍ സ്ഥിര നിക്ഷേപമായി 3000 /- രൂപ നിക്ഷേപിക്കുന്നതും 10 )o തരം വിജയിക്കുകയും 18 വയസ്സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് ടി തുകയോടൊപ്പം പലിശയും ചേര്‍ന്ന തുക ബാങ്കില്‍നിന്നും ലഭിക്കുന്നതുമാണ്. തുക നിക്ഷേപിക്കുന്നതിനായി കോര്‍ ബാങ്കിംഗ് സൌകര്യമുള്ള ഏതെങ്കിലും ബാങ്കില്‍ വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ബാങ്ക് അക്കൌണ്ട് എടുക്കണം. ബാങ്ക് അക്കൌണ്ട് വിവരം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും http://www.scholarship.itschool.gov.in/ എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചു അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ രേഖപ്പെടുത്തണം. മാര്‍ച്ച് 4 മുതല്‍ 28 വരെ വിവരങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Monday 2 March 2015
Sunday 1 March 2015
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി
ഗുണമേന്മ ഉറപ്പുവരുത്തണം
സ്കൂള്‍ കുട്ടികള്‍ക്ക് നല്കുന്ന ഉച്ചഭക്ഷണം ഗുണമേന്മയുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി സംസ്ഥാന ബാലവകാശ കമ്മിഷന് പുറപ്പെടുവിച്ച ഉത്തരവിലെ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കുന്നതിനു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ എല്ലാ പ്രധാനാദ്ധ്യാപകരും കര്‍ശനമായി പാലിക്കേണ്ടതാണ്.
Subscribe to:
Posts (Atom)